ഗര്‍ഭ്ഭ പാത്രത്തില്‍ കൈ കാലിട്ടിടിക്കുമ്പോള്‍ അമ്മ മന്ത്രിച്ചു,
കുഞ്ഞു കള്ളാ നോവുന്നടാ!
തലോട്ടമ്മ കയ്യില്‍ വാങ്ങിയപ്പോള്‍ പറഞ്ഞു,
ഒരു കള്ള ലക്ഷണമെന്ന്!
അമ്മിഞ്ഞ പാല്‍ നുണയുമ്പോള്‍ അമ്മ പതുക്കെ ചൊല്ലി,
കള്ളന്‍; അച്ഛന്റെ സ്വഭാവം തന്നെ!
കുഞ്ഞിക്കണ്ണനായി ഓടി നടക്കുമ്പോള്‍ കേട്ടു,
വെണ്ണക്കള്ളനെന്ന്!
പാഠശാലയില്‍, കൂട്ടുകാരിയുടെ മയില്‍പ്പീലിയെടുത്തപ്പോള്‍
കേട്ടു കള്ളെനെന്ന വിളി!
കൗമാരത്തില്‍ അവള്‍ മൊഴിഞ്ഞു,
കള്ളന്റെ കൊച്ചു നോട്ടം കണ്ടില്ലേ!
അന്നവള്‍ നമ്രമുഖിയായി പറഞ്ഞു,
കള്ളന്‍, എന്റെ ഹൃദയവും കവര്‍ന്നല്ലോ!
പുസ്തക ശാലയില്‍ ചെല്ലാതിരുന്നപ്പോള്‍ പരിഭവം കേട്ടു,
കള്ളന്‍; പറ്റിച്ചു.
രാത്രിയില്‍, ചെമ്പകചോട്ടിലിരുന്നു സല്ലപിക്കുമ്പോള്‍
അവള്‍ കാതരയായി മൊഴിഞ്ഞു, കള്ളന്റെയൊരു ആര്‍ത്തി!
മേടിച്ച കാശു തിരിച്ചു കൊടുക്കാത്തപ്പോഴും കേട്ടു
കള്ളന്‍, പറ്റിച്ചു നടക്കുന്നു.
വയറിന്റെ കാളല്‍ മാറ്റാനൊരപ്പമെടുത്തപ്പോഴും,
നാട്ടുകാര്‍ വിളിച്ചു, കള്ളെനെന്ന്!
കല്യാണ നാളുകളില്‍ നല്ല പാതി സ്നേഹത്തോടെ കൈത്തണ്ടയില്‍
നുള്ളിക്കൊണ്ടു പറഞ്ഞു, കള്ളന്‍, ഇന്നലെ രാത്രിയില്‍..!
അന്നും മുത്തശ്ശി ചൊല്ലീ,
കള്ളന്‍, ഇന്നും പറ്റിച്ചു കുഴമ്പുകൊണ്ടുവരാതെ.
മരിച്ചുകിടക്കുന്നതു കണ്ടപ്പോഴും അവള്‍ വിലപിച്ചു,
കള്ളന്‍ പറ്റിക്കാനായി കിടക്കുന്നു!
Saturday, September 15, 2007
Thursday, September 13, 2007
കുറ്റം..കവിത
ബാല്യമനസ്സോടെ കൗമാരക്കാരി
കളിച്ചും ചിരിച്ചും,
പൂക്കളറത്തും പാറി നടന്നപ്പോള്‍
ഉള്ളില്‍ കാമാഗ്നിയായി നോക്കി
മന്ദഹസിച്ചു പകല്‍ മാന്യന്മാര്‍
കൊത്തിവലിക്കുന്ന കണ്ണുകളും
വാക്കുകളും കേട്ടു
പാവമാം അമ്മക്കു പേടിയും
ആധിയും കൂടിക്കൂടി വന്നല്ലൊ
സുരക്ഷക്കു ശക്തമായ വാതിലുകളില്ലല്ലോ
വെട്ടരിവാള്‍ തലയണയടിയില്‍ ഒളുപ്പിച്ച്,
ദിനങ്ങള്‍ നീങ്ങവെ
അന്നൊരു കര്‍ക്കിടക രാത്രി മഴയില്‍,
ഇരട്ടത്തലയന്മാരും,കബന്ധങ്ങള്‍,
മുഖമില്ലാത്തവരും താണ്ടവമാടിയപ്പോള്‍
വെട്ടരിവാളിനു വാത്തലയില്ലതെ പോയ്!
നാളുകള്‍ നീങ്ങവെ വന്നിതു
ജീവന്‍തുടിപ്പവളുടെ ഉദരത്തില്‍;
കല്ലെറിഞ്ഞും കാര്‍ക്കിച്ചുതുപ്പിയും
മാലോകര്‍ നോവിച്ചവളെ
കൂടെ ഇരട്ടത്തലയന്റെയും
ആര്‍ത്തട്ടഹസവും മുഴങ്ങി കേള്‍ക്കുന്നു
സന്താപം സഹിക്കവയ്യാതെ
അമ്മതന്‍ പ്രാണന്‍
വീണു ലയിച്ചു വരുണന്‍ മടിത്തട്ടില്‍
പാതിവീര്‍ത്തൊരു വയറുമായി,
അവളേകയായി,
കഴുകന്‍ കണ്ണുകളപ്പോഴും
ചുറ്റിത്തിരിഞ്ഞു അവളിലെ
മാംസങ്ങള്‍ കൊത്തിവലിക്കാന്‍...
പെറ്റിട്ടൊരു കര്‍ണ്ണനെയവള്‍,
പക്ഷെയവളൊരു കുന്തിയായില്ല..
കളിച്ചും ചിരിച്ചും,
പൂക്കളറത്തും പാറി നടന്നപ്പോള്‍
ഉള്ളില്‍ കാമാഗ്നിയായി നോക്കി
മന്ദഹസിച്ചു പകല്‍ മാന്യന്മാര്‍
കൊത്തിവലിക്കുന്ന കണ്ണുകളും
വാക്കുകളും കേട്ടു
പാവമാം അമ്മക്കു പേടിയും
ആധിയും കൂടിക്കൂടി വന്നല്ലൊ
സുരക്ഷക്കു ശക്തമായ വാതിലുകളില്ലല്ലോ
വെട്ടരിവാള്‍ തലയണയടിയില്‍ ഒളുപ്പിച്ച്,
ദിനങ്ങള്‍ നീങ്ങവെ
അന്നൊരു കര്‍ക്കിടക രാത്രി മഴയില്‍,
ഇരട്ടത്തലയന്മാരും,കബന്ധങ്ങള്‍,
മുഖമില്ലാത്തവരും താണ്ടവമാടിയപ്പോള്‍
വെട്ടരിവാളിനു വാത്തലയില്ലതെ പോയ്!
നാളുകള്‍ നീങ്ങവെ വന്നിതു
ജീവന്‍തുടിപ്പവളുടെ ഉദരത്തില്‍;
കല്ലെറിഞ്ഞും കാര്‍ക്കിച്ചുതുപ്പിയും
മാലോകര്‍ നോവിച്ചവളെ
കൂടെ ഇരട്ടത്തലയന്റെയും
ആര്‍ത്തട്ടഹസവും മുഴങ്ങി കേള്‍ക്കുന്നു
സന്താപം സഹിക്കവയ്യാതെ
അമ്മതന്‍ പ്രാണന്‍
വീണു ലയിച്ചു വരുണന്‍ മടിത്തട്ടില്‍
പാതിവീര്‍ത്തൊരു വയറുമായി,
അവളേകയായി,
കഴുകന്‍ കണ്ണുകളപ്പോഴും
ചുറ്റിത്തിരിഞ്ഞു അവളിലെ
മാംസങ്ങള്‍ കൊത്തിവലിക്കാന്‍...
പെറ്റിട്ടൊരു കര്‍ണ്ണനെയവള്‍,
പക്ഷെയവളൊരു കുന്തിയായില്ല..
Subscribe to:
Posts (Atom)